കുവൈറ്റ് സിറ്റി: കുവൈറ്റിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ജാബർ അൽ-അഹമ്മദിലെ ജാബർ മാളിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ഇതോടെ കുവൈറ്റിലെ ലുലു സ്റ്റോറുകളുടെ എണ്ണം 19 ആയി.
കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപാഠി, കുവൈറ്റിലെ യുഎഇ അംബാസഡർ ഡോ. മതാർ ഹമീദ് അൽ നെയാദി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി എന്നിവരുടെ സാന്നിധ്യത്തിൽ കംബൈൻഡ് ഗ്രൂപ്പ് വൈസ് ചെയർമാൻ റാദ് ഖലഫ് അൽ അബ്ദുല്ല പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കുവൈറ്റിൽ റീട്ടെയ്ൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുകയാണെന്നും അഞ്ച് പുതിയ പദ്ധതികൾ കൂടി ഉടൻ യാഥാർഥ്യമാക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. അൽ ഷദാദിയയിൽ കുവൈറ്റിലെ ലുലുവിന്റെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കേന്ദ്രം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തൊഴിലവസരങ്ങൾക്കൊപ്പം പ്രാദേശിക വികസനത്തിന് കൂടിയാണ് ലുലു ശ്രമിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയറിന് (PAHW) കീഴിലുള്ള പൊതു-സ്വകാര്യ പങ്കാളിത്തതോടെയുള്ള J2 പദ്ധതിയുടെ ഭാഗമാണ് ജാബർ മാൾ.